Monday, 5 December 2011

പഞ്ചരത്ന കീര്‍ത്തനാലാപനവും- ഗുരുവായൂര്‍ കേശവന്‍ അനുസ്മരണവും


            ചെമ്പൈ സംഗീതമണ്ഡപത്തില്‍ സംഗീതാര്‍ച്ചനയുടെ പരമകോടിയായി പഞ്ചരത്നകീര്‍ത്തനാലാപനം തിങ്കളാഴ്ച രാവിലെ 9.30ന് ആരംഭിച്ചു.35ല്‍ പരം കലാകാരന്മാര്‍ അണിനിരന്ന  ചടങ്ങ് ആസ്വാദകരുടെ കാതുകള്‍ക്ക് അമൃതായി. ചെമ്പൈയുടെ ശിഷ്യനായ ശ്രീ.മണ്ണൂര്‍ രാജകുമാരനുണ്ണി, പ്രൊഫ:കുമാരകേരളവര്‍മ്മ തുടങ്ങിയ പ്രഗത്ഭരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ‘ജഗദാനന്ദ’എന്നു തുടങ്ങുന്ന കീര്‍ത്തനം അക്ഷരാര്‍ത്ഥത്തില്‍ ഭക്തരെ ഭഗവല്‍‌സന്നിധിയിലേയ്ക്ക് ഉയര്‍ത്തുംവിധം ഗംഭീരമായിരുന്നു.അതുകഴിഞ്ഞ് ഒടുക്കം ‘എന്തരൊ മഹാനു ഭാവുലു’ എന്ന കീര്‍ത്തനം പാടുമ്പോള്‍ ചെമ്പൈയുടെ ആത്മാവ് വളരെയേറെ സന്തോഷിച്ചിട്ടുണ്ടാകും.

അതിനടുത്ത ചടങ്ങ് ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ അനുസ്മരണമായിരുന്നു.ഏകദേശം 20ഓളം
ആനകള്‍ ചടങ്ങില്‍ പങ്കെടുത്തു.പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച്  എഴുന്നള്ളത്ത് ഗുരുവായൂര്‍ കൃഷ്ണനെ വണങ്ങി നേരെ കേശവന്‍ സ്മാരകം സ്ഥിതിചെയ്യുന്ന കോവിലകം പറമ്പിലേയ്ക്ക് (ശ്രീവത്സം കോമ്പൌണ്ട്) നീങ്ങി.അവിടെ കേശവന്റെ പ്രതിമയ്ക്ക് അഭിമുഖമായി നിന്ന് വലിയ പത്മനാഭന്‍ തുമ്പിക്കൈ ചുരുട്ടിപ്പിടിച്ച് കേശവനെ അഭിവാദ്യം ചെയ്തു. അതിനുശേഷം ആനയ്ക്ക് പഴം,മറ്റു ഫലവര്‍ഗ്ഗങ്ങള്‍ എന്നിവ നല്‍കി.

ഈ ചടങ്ങ് അവസാനിയ്ക്കുമ്പോള്‍ ചെമ്പൈ മണ്ഡപത്തില്‍ ‘എന്തരൊ മഹാനുഭാവുലു’ എന്ന കീര്‍ത്തനം തുടങ്ങിയിരുന്നു.

No comments:

Post a Comment