ഇന്നലെ (6ആം വിളക്ക്) മുതല്‍ ഭഗവാന്‍ സ്വര്‍ണ്ണക്കോലത്തിലാണ് എഴുന്നള്ളുന്നത്. ഇനി
പള്ളിവേട്ടയും ആറാട്ടും ദിവസങ്ങളിലും ഭഗവാന്‍ സ്വര്‍ണ്ണക്കോലത്തിലാണ് എഴുന്നള്ളുക.
രാവിലെ ശ്രീ.എം.പി.വിനോദാണ് ഇന്ന് അഷ്ടപദി ആലപിച്ചത്.തുടര്‍ന്ന് “ഹരിനാമകീര്‍ത്ത
നത്തിലെ ഭക്തി” എന്ന വിഷയത്തെ അധികരിച്ച് ശ്രീ.ചൂണ്ടല്‍ അരവിന്ദന്‍ പ്രഭാഷണം നടത്തി.
യോഗവിദ്യയുടെ വിവിധ തലങ്ങളെക്കുറിച്ച് നമ്മെ ബോധവല്‍ക്കരിയ്ക്കുന്ന യോഗാമൃതം എന്ന
പരിപാടി ശ്രീമതി.സ്വാതി.കെ.മോഹനും സീതാലക്ഷ്മിയും ചേര്‍ന്ന് അവതരിപ്പിച്ചു.
പിന്നീട് ഉച്ചവരെ ആലുവ തെക്കേവാഴക്കുളം കാവ്യകലാകേന്ദ്രം അവതരിപ്പിച്ച ‘ഭക്സ്ത്ശ്ലോകകാവ്യമഞ്ജരി’യായിരുന്നു.
ഉച്ചയ്ക്ക് ഗുരുവായൂര്‍ ദേവസ്വം സ്റ്റാഫ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ
കലാപരിപാടികള്‍ അരങ്ങേറി.
വൈകുന്നേരം 4 മണി മുതല്‍ കടയനല്ലൂര്‍ രാജഗോപാലും സംഘവും അവതരിപ്പിച്ച സാമ്പ്രദായിക ഭജന നടന്നു.
രാത്രി 8.45 മണിയോടെ സിനിമ പിന്നണി ഗായകന്‍ എം.ജി.ശ്രീകുമാറിന്റെ ഭക്തിഗാന സുധ നടന്നു.
ഗുരുവായൂരപ്പന്റെ തിരുവുത്സവത്തിന് ഇന്ന്(തിങ്കളാഴ്ച) കൊടികയറി.രാവിലെ സ്മരണകളുണര്‍ത്തുന്ന
ആനയില്ലാശ്ശീവേലി നടന്നു. തൃക്കണാമതിലകത്തുനിന്ന് ആനകള്‍ ഗുരുവായൂരിലേയ്ക്ക് ഓടിവന്നതുമായി ബന്ധപ്പെട്ടാണ് ഈ ചടങ്ങ്.ഉച്ചയ്ക്ക് ആനയോട്ടം നടന്നു.ഭഗവാന്റെ തിടമ്പേറ്റാന്‍ പലതവണ ഭാഗ്യം ലഭിച്ചിട്ടുള്ള ‘കണ്ണന്‍’ ആണ് ഇത്തവണത്തെ
ജേതാവ്.പൂര്‍ണ്ണ ആരോഗ്യമുള്ള ആനകളെ മാത്രമേ ആനയോട്ടത്തില്‍ പങ്കെടുപ്പിച്ചുള്ളൂ.
രാത്രി ക്ഷേത്രത്തില്‍ കൊടിയേറ്റത്തിനുള്ള ചടങ്ങുകള്‍ ആരംഭിച്ചു.ആചാര്യവരണത്തിനുശേഷം ഓതിയ്ക്കന്‍ തന്ത്രിയെ ഉത്സവചടങ്ങുകളുടെ ആചാര്യനായി വരിച്ചു.ദേവ
ചൈതന്യം സന്നിവേശിപ്പിയ്ക്കപ്പെട്ട കൊടി പിന്നീട് തന്ത്രിസ്വര്‍ണ്ണക്കൊടിമരത്തില്‍ ഉയര്‍ത്തി.ഭക്തജനങ്ങളുടെ കണ്ഠങ്ങളില്‍ നിന്ന് ഹര്‍ഷാരവങ്ങളും ഹരേകൃഷ്ണ വിളികളും മുഴങ്ങി.
ഇനി പത്തു ദിവസങ്ങള്‍ സമ്പല്‍സമൃദ്ധിയുടെ ദിനങ്ങളാണ് ഗുരുവായൂരില്‍ .രണ്ടു നേരവുംക്ഷേത്രത്തില്‍ നിന്നുള്ള ദേശപ്പകര്‍ച്ച നാടിനു മൊത്തം ദാരിദ്ര്യ മോചനം നല്‍കുന്നു എന്നാണ് സങ്കല്പം.ഉത്സവച്ചെലവുകള്‍ക്കായി ദേവസ്വം 1 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.